പെട്ടിമുടി ഉരുള്‍പൊട്ടല്‍: മരണം 42, ഇന്ന് കണ്ടെത്തിയത് 16 മൃതദേഹങ്ങള്‍

ഇടുക്കി: പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 42 ആയി. ഇന്ന് 16 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നിറുത്തിവച്ച തെരച്ചില്‍ ഇന്ന് രാവിലെയോടെയാണ് പുനരാരംഭിച്ചത്. മഴയുടെ ശക്തി കുറഞ്ഞത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.

കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിയതും രക്ഷാപ്രവര്‍ത്തനത്തിന്റെ വേഗത കൂട്ടിയിട്ടുണ്ട്. വളരെ കരുതലോടെയാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പ്രദേശവാസികളുടെ സഹായത്തോടെ ഓരോ ലയവും ഇരുന്ന സ്ഥാനം നോക്കിയാണ് മണ്ണുമാറ്റുന്നത്. മൃതദേഹം കണ്ടെത്തിയാല്‍ തന്നെ മണ്ണിനടിയില്‍ നിന്ന് പുറത്തെടുക്കുന്നത് അതീവ ദുഷ്കരമാണ്. പ്രദേശം ചതുപ്പ് പോലെയായതിനാല്‍ ചവിട്ടുന്നിടം താഴ്ന്ന് പോകുന്ന സ്ഥിതിയാണ്. നിലത്ത് തകരഷീറ്റ് വിരിച്ച്‌ അതില്‍ നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കുന്നത്. വലിയ പാറക്കല്ലുകള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ അകപ്പെട്ടതായി സംശയിക്കുന്നുണ്ട്. പാറ പൊട്ടിക്കുന്നതിന് ജാക്ഹാമര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വഴി മോശമായതിനാല്‍ സാധിച്ചില്ല. ഇതിനുളള നടപടികള്‍ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കേന്ദ്രമന്ത്രി വി മുരളീധരനും അപകട സ്ഥലം സന്ദര്‍ശിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *