പെഗാസസ്: രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഗുരുതരമായ സാഹചര്യമെന്ന് മമതാ ബാനര്‍ജി

പെഗാസസ് ഫോണ്‍ചോര്‍ത്തല്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് അവര്‍ പറഞ്ഞു. എന്താണ് പെഗാസസ്? അതിശക്തമായൊരു വൈറസാണത്. നമ്മുടെ സുരക്ഷ അപകടത്തിലാണ്. ഇവിടെ ആര്‍ക്കും സ്വാതന്ത്ര്യം അനുവദിക്കുന്നില്ല. തന്റെ ഫോണ്‍ ഹാക്ക് ചെയ്തു. അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ നേരത്തെ തന്നെ നിരീക്ഷണത്തിലാണ്. പ്രശാന്ത് കിഷോറിന്റെ ഫോണും ഹാക്ക് ചെയ്തു. ഒരു ഫോണ്‍ ഹാക്ക് ചെയ്താല്‍ മറ്റു നിരവധി ഫോണുകളില്‍ നിന്നുകൂടി വിവരങ്ങള്‍ ചോര്‍ത്താവുന്ന സ്ഥിതിയാണുള്ളത്.

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു. സുപ്രീംകോടതിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ഒരു അന്വേഷണം നടക്കട്ടെ. പക്ഷെ അവര്‍ സത്യത്തെ ശ്രദ്ധിക്കുന്നില്ല. നിങ്ങള്‍ ഒരു പ്രശ്‌നം ഉന്നയിക്കുകയാണെങ്കില്‍ അവര്‍ അവഗണിക്കും. പക്ഷെ അതിനും ഒരു പരിധിയുണ്ട്-മമത പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *