തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം അമേരിക്കൻ ജനതയോട് വോട്ട്ചെയ്യണമെന്ന അഭ്യർഥനയുമായി ട്രംപിന്‍റെ മകൻ.

അമേരിക്കയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടു. റെക്കോര്‍ഡ് വോട്ടിംഗ് രേഖപ്പെടുത്തിയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പും തുടര്‍ന്നുള്ള മാരത്തോൺ വോട്ടെണ്ണലിനും ശേഷം റിപബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബെഡൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

എന്നാല്‍ എല്ലാം കഴിഞ്ഞ് ഇപ്പോഴിതാ അമേരിക്കന്‍ ജനതയോട് വോട്ട്ചെയ്യണമെന്ന അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് ഡോണാൾഡ് ട്രംപിന്‍റെ മകൻ. ട്രംപിന്‍റെ രണ്ടാമത്തെ മകനായ എറിക് ട്രംപിനാണ് അബദ്ധം പറ്റിയിരിക്കുന്നത്. ചൊവ്വാഴ്ച ട്വിറ്ററിലൂടെയാണ്എറിക് ട്രംപ് വോട്ട് ചെയ്യണമെന്ന അഭ്യർഥനയുമായുള്ള ട്വീറ്റുമായി വന്നത്.

‘മിനിസോട്ട, പുറത്തിറങ്ങൂ വോട്ട്ചെയ്യൂ’ എന്നായിരുന്നു എറിക് ട്രംപിന്‍റെ ട്വിറ്റ്. അബദ്ധം മനസ്സിലാക്കി മിനിറ്റുകൾക്കകംതന്നെ എറിക് ട്വീറ്റ് നീക്കം ചെയ്തെങ്കിലും സോഷ്യല്‍മീഡിയക്ക് അത് സ്ക്രീന്‍ഷോട്ടായി എടുക്കാന്‍ നിമിഷങ്ങള്‍ മതിയായിരുന്നു. ആ പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് വൈറലായത് മണിക്കൂറുകൾക്കകമാണ്.

തെരഞ്ഞെടുപ്പ് ദിവസവും എറിക് ഇത്തരത്തിൽ വോട്ട്ചെയ്യാൻ ആഹ്വാനം ചെയ്ത് നിരവധി ട്വീറ്റുകൾ ചെയ്തിരുന്നു. ട്വീറ്റ് ഷെഡ്യൂൾ ചെയ്തതിലെ അപാകതയാകാം ഒരാഴ്ചയ്ക്ക് ശേഷം ഇലക്ഷന്‍ ട്വീറ്റ് വരാനുള്ള കാരണമെന്നാണ് വിലയിരുത്തുന്നത്. എന്തായാലും എറികിനെ പരിഹസിച്ച് നിരവധി പേരാണ് ട്വീറ്റുകളുമായി രംഗത്തെത്തിയിരുക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *