കൊറിയന്‍ യുദ്ധം അവസാനിക്കുന്നു: കിം-മൂണ്‍ കൂടിക്കാഴ്ച ചരിത്രമായി

പാന്‍മുന്‍ജോം: ലോക രാജ്യങ്ങളെ ഭീതിയുടെ മുള്‍മുനയില്‍നിറുത്തിയ കൊറിയന്‍ യുദ്ധം അവസാനിക്കുന്നു. ചരിത്രങ്ങള്‍ തിരുത്തി ഉത്തരകൊറിയന്‍ ഏകാധിപതി ദക്ഷിണകൊറിയയിലേക്ക് കടന്നുവന്നതോടെയാണ് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കിയ ഏറ്റവും വലിയ വാര്‍ത്ത പുറത്തുവന്നത്. കഴിഞ്ഞ 65 വര്‍ഷമായി തുടരുന്ന കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കിം ജോംഗ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നും തമ്മില്‍ ധാരണയായി.

ദക്ഷിണകൊറിയയിലെ പാന്‍മുന്‍ജോംമില്‍ നടന്ന ഉച്ചകോടിയിലാണ് സുപ്രധാന തീരുമാനം ഇരുരാജ്യങ്ങളും കൈകൊണ്ടത്. സന്പൂര്‍ണ ആണവ നിരായുധീകരണം സംബന്ധിച്ചും ഇരുനേതാക്കളും തമ്മില്‍ ധാരണയായി. കര, വ്യോമ, കടല്‍ മാര്‍ഗമുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാകില്ലെന്നും നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലെ പതിവ് സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുവാനും കൊറിയന്‍ രാജ്യങ്ങള്‍ തമ്മില്‍ കരാര്‍ ഒപ്പുവച്ചു.

ഇരു രാജ്യങ്ങളുടെയും ഭരണാധികാരികള്‍ കൊറിയന്‍ വിഭജനത്തിനു (1950-53 ലെ യുദ്ധത്തിലാണു വിഭജനം) ശേഷം രണ്ടുതവണയേ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളു. എന്നാല്‍ ചര്‍ച്ചകളില്‍ കൈകൊണ്ട തീരുമാനങ്ങള്‍ ഇതുവരെയും ഇരുരാജ്യങ്ങള്‍ നടപ്പാക്കിയിട്ടില്ല.

2000-ത്തില്‍ ഉത്തരകൊറിയയുടെ കിം ജോംഗ് ഇലും ദക്ഷിണ കൊറിയയുടെ കിം ഡേ ജുംഗും 2007-ല്‍ കിംജോംഗ് ഇലും ദക്ഷിണ കൊറിയയുടെ റോഹ് മൂ ഹ്യൂണും കൂടിക്കണ്ടു. രണ്ടും ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്‌യാംഗിലായിരുന്നു.

ഇന്ന് രാവിലെ അതിര്‍ത്തി കടന്നെത്തിയ കിം ജോംഗ് ഉന്നിനെ മൂണ്‍ നേരിട്ടെത്തി സ്വീകരിച്ചു. പിന്നീട് ഇരുവരും ചെറുപുഞ്ചിരിയോടെ സമാധാനത്തിലേക്ക് കൈകോര്‍ത്തുനടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *