കൊവിഡ് ബാധിതരില്‍ കൂടിയ ശതമാനം രോഗികളും വീട്ടു ചികിത്സയിലാണ്

സംസ്ഥാനത്ത് കോവിഡ് ബാധിതരില്‍ കൂടിയ ശതമാനവും വീട്ടു ചികിത്സയിലാണ് കഴിയുന്നത്. നിലവിലെ രോഗികളില്‍ അറുപത് ശതമാനത്തിന് മുകളിലും വീടുകളില്‍ തന്നെ ചികിത്സയില്‍ കഴിയുന്നവരാണ്. ഏഴ് ജില്ലകളില്‍ അയ്യായിരത്തിലധികം കോവിഡ് രോഗികളാണ് വീട്ടുകളില്‍ ചികിത്സ തേടുന്നത്.

പ്രാരംഭത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ വീട്ടിലെ ചികിത്സയ്ക്ക് അനുമതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം വരെയുള്ള കണക്ക് പ്രകാരം കോവിഡ് രോഗികളില്‍ 60 ശതമാനത്തിന് മുകളിലും വീടുകളിലാണ് കഴിയുന്നത്. 59,657 പേരാണ് വീട്ടില്‍ ചികിത്സ തുടരുന്നത്. സംസ്ഥാനത്ത് തിരുവനന്തപുരത്താണ് ആദ്യം വീട്ടുചികിത്സ ആരംഭിച്ചതെങ്കിലും കൂടുതല്‍ രോഗികള്‍ വീടുകളില്‍ കഴിയുന്നത് എറണാകുളത്താണ് 9041 പേര്‍. തിരുവനന്തപുരം (6502), കോഴിക്കോട് (6923), കൊല്ലം(5554), തൃശൂര്‍(5896), മലപ്പുറം (5494) കണ്ണൂര്‍(5088) എന്നിങ്ങനെയാണ് വീടുകളില്‍ കഴിയുന്നവരുടെ കണക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *