കള്ളനോട്ട് കേസില്‍ പിടിയിലായത് കള്ളപ്പണവിരുദ്ധ പ്രചാരകന്‍!

നോട്ട് നിരോധനകാലത്ത് ”കള്ളപ്പണ മുന്നണികള്‍ക്കെതിരെ ‘ എന്ന തലക്കെട്ടില്‍ ബി.ജെ.പി സെക്രട്ടറി ശോഭസുരേന്ദ്രന്‍ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോര്‍ഡുകളില്‍ ഉന്നത ബി.ജെ.പി നേതാക്കളോടൊപ്പം പ്രത്യക്ഷപ്പെട്ട പ്രാദേശിക ബി.ജെ.പി പ്രമുഖനാണ് ഇന്നലെ കള്ളനോട്ടടിക്കേസില്‍ അറസ്റ്റിലായ രാഗേഷ്. ഇക്കണോമിക്സ് ബിരുദധാരിയും, നാലോളം കമ്ബ്യൂട്ടര്‍ കോഴ്സുകള്‍ പാസായിട്ടുള്ള കമ്ബ്യൂട്ടര്‍ വിദഗ്ധനുമാണ് ഇയാള്‍. പ്രേദശത്തെ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരാണ് രാഗേഷും സഹോദരനും. ഇവരുടെ വീട്ടില്‍ നിന്ന് പുതിയ 2,000 ത്തിെന്‍റയും 500 െന്‍റയും കള്ള് നോട്ട് പിടികൂടിയ റെയ്ഡിന് ആധാരമായ സൂചനകള്‍ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്നാണ് ഇയാള്‍ പ്രിന്‍റര്‍ വാങ്ങിയത്. ഇയാള്‍ പ്രിന്‍റ് ചെയ്ത 2,000 രൂപ നോട്ടുകളിലൊന്ന് ഒരു പെട്രാള്‍ പമ്ബില്‍ െചലവഴിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതായി വിവരമുണ്ട്. ഇതേത്തുടര്‍ന്ന് ഇയാള്‍ നോട്ട് കത്തിച്ചതായി പൊലീസിനോട് പറഞ്ഞു.

അതേസമയം, ചെറിയ നോട്ടുകള്‍ ഇയാള്‍ െചലവഴിച്ചിരുന്നുവേത്ര. ഇത് സംബന്ധിച്ച്‌ പൊലീസിന് ലഭിച്ച സൂചനകളാണ് റെയ്ഡിലേക്ക് നയിച്ചതത്രേ. മതിലകം എസ്.െഎ യും ടീമുമാണ് ആദ്യം സ്ഥലത്ത് എത്തിയത്. പിറകെയാണ് സി.െഎമാരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും വന്നത്.  ഇരുവരും മാതാപിതാക്കളോടൊപ്പമാണ് കള്ളനോട്ട് പിടിച്ച ശ്രീനാരായണപുരത്തെ വീട്ടില്‍ താമസിക്കുന്നത്. റെയ്ഡ് സമയത്ത് രാഗേഷും മാതാപിതാക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒ.ബി.സി മോര്‍ച്ചയുടെ കയ്പ്പമംഗലം മണ്ഡലം ഭാരവാഹിയായ സഹോദരന്‍ പ്രദേശത്ത് ബി.ജെ.പി പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുമ്ബന്തിയിലുള്ളയാളാണ്. േനാട്ട് നിരോധന കാലത്ത് ”കള്ളപ്പണ മുന്നണികള്‍ക്കെതിരെ ‘ എന്ന തലക്കെട്ടില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ നയിച്ച ‘പ്രചാരണ യാത്രയുടെ’ പ്രചാരണ ബോര്‍ഡുകളിലെല്ലാം ഉയര്‍ന്ന നേതാക്കളോടൊപ്പം ഇയാളുടെ ചിത്രവും ഉണ്ടായിരുന്നു.
പ്രദേശത്തെ ചില കേസുകളിലും ഇരുവരും പ്രതികളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *