കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കോവിഡ് മുക്തനായി ആശുപത്രി വിട്ടു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ കോവിഡ് മുക്തനായി. കോവിഡ് ബാധിച്ച്‌ ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിവിട്ടു.

77കാരനായ യെദ്യൂരപ്പയെ കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. അദ്ദേഹം ദിവസങ്ങള്‍ക്കുള്ളില്‍ സുഖം പ്രാപിച്ചെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ തുടരുകയായിരുന്നു.

ആശുപത്രിയില്‍ ആയിരുന്നപ്പോഴും മുഖ്യമന്ത്രി ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. സുപ്രധാന ഫയലുകള്‍ പരിശോധിക്കുകയും ആശുപത്രിയില്‍ നിന്ന് അവലോകന യോഗങ്ങള്‍ നടത്തുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറു ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.

കോവിഡ് പോസിറ്റീവായ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും (71) ഇതേ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്. ആരോഗ്യമന്ത്രി ബി.ശ്രീരാമലുവും കോവിഡ് ബാധിതനായി. ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മുഖ്യമന്ത്രിയുടെ മകളായ പദ്മാവതിക്കും വൈറസ് ബാധയുണ്ടായിരുന്നു. എന്നാല്‍ മകന്‍ വിജയേന്ദ്രയുടെ കോവിഡ് ഫലം നെഗറ്റീവായിരുന്നു.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള നാലാമത്തെ സംസ്ഥാനമായ കര്‍ണാടകയില്‍ ഇതുവരെ 1.78 ലക്ഷം പേര്‍ക്കാണ് രോഗബാധയുള്ളത്. 3,100 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *