ഓപ്പറേഷന്‍ തണ്ടര്‍: ക്രമക്കേട് കണ്ടെത്തിയ സ്റ്റേഷനുകളെക്കുറിച്ച്‌ വിശദമായ അന്വേഷണത്തിന് ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സാമ്ബത്തിക തട്ടിപ്പും അനധികൃത ഇടപാടുകളും വ്യാപകമെന്ന വിവരത്തേത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയ്ക്കു പിന്നാലെ പ്രസ്തുത സ്റ്റേഷനുകള്‍ക്ക് പിടി വീഴുമെന്ന് ഉറപ്പായി. അനധികൃതമായി സ്വര്‍ണവും പണവും കഞ്ചാവും സൂക്ഷിച്ച സ്റ്റേഷനുകള്‍ക്കെതിരെ വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍‌ദേശം നല്‍കി.

ക്രമക്കേടുകള്‍ കണ്ടെത്തിയ സ്റ്റേഷനുകളേക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് എസ്പിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് ടൗണ്‍, ബേക്കല്‍ അടിമാലി എന്നീ സ്റ്റേഷനുകളില്‍ നിന്നാണ് അനധികൃതമായ സ്വര്‍ണവും കഞ്ചാവും പണവും പിടിച്ചെടുത്തത്.

ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ 53 പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധ നടന്നത്. ഉദ്യോഗസ്ഥരുടെ ഇടയില്‍ കൈക്കൂലിയും മാഫിയ ബന്ധവും വര്‍ധിക്കുന്നുവെന്ന ഇന്‍റലിജന്‍റ്സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു “ഓപ്പറേഷന്‍ തണ്ടര്‍’ എന്ന പേരിലെ പരിശോധന.

സ്വര്‍ണവും പണവും കഞ്ചാവും കണ്ടെത്തിയതിനു പുറമേ, പലയിടത്തും 2012ന് ശേഷം ക്വാറി, മണല്‍ മാഫിയകള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും വിജിലന്‍സ് സംഘം കണ്ടെത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *