എം.സി കമറുദ്ദീന്‍റെ രാജി ആവശ്യപ്പെട്ട് ജില്ലയിൽ പ്രക്ഷോഭം ശക്തിപ്പെടുന്നു. ഇന്ന് സി.പി.എമ്മിന്‍റെയും ബി.ജെ.പിയുടെയും നേതൃത്വത്തിൽ പ്രക്ഷോഭം. സി.പി.എം കാസർകോട് ബഹുജന പ്രക്ഷോഭം നടത്തും. എൻ.ഡിഎയുടെ പ്രതിരോധ സംഗമം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
എം.സി കമറുദ്ദീന്‍ രാജിവെക്കുക, ക്രൈം ബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തുക, നിക്ഷേപകർക്ക് നിക്ഷേപ തുകയും ഡിവിഡെൻറും നൽകുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭം. എം.എൽ.എക്കെതിരെ ഉയർന്ന വഖഫ് ഭൂമി കേസും ക്രൈം ബ്രാഞ്ചിന്‍റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും സി.പി.എം ആവശ്യപ്പെട്ടു. ലീഗ് നിയോഗിച്ച മധ്യസ്ഥ ചർച്ചയിൽ ഏരിയ കമ്മറ്റി അംഗം പങ്കെടുത്തത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പറഞ്ഞു. എം.സി കമറുദ്ദീനെതിരെ എൻ.ഡി.എയുടെ നേതൃത്വത്തിലും സമരം ശക്തമാകും. ഇതിന്‍റെ ഭാഗമായി എൻ.ഡി.എ നാളെ കാസർകോട് പ്രതിരോധ സംഗമം സംഘടിപ്പിക്കും