ഇതര സംസ്ഥാനങ്ങളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ നിന്ന് എത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല

ഇതര സംസ്ഥാനങ്ങളിലെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് നേരിട്ട് വീടുകളിലേക്ക് പോകാനാവില്ല. ഇവരെ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തില്‍ താമസിപ്പിക്കും. ഇതര സംസ്ഥാനങ്ങളിലെ കണ്ടെയന്‍മെന്റ് സോണുകളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം കൊറോണ കെയര്‍ സെന്ററുകളിലാണ് ക്വാറന്റീനില്‍ കഴിയേണ്ടത്. ഇതിനായി എല്ലാ തദ്ദേശസ്ഥാപന തലങ്ങളിലും ക്വാറന്റീന്‍ സൗകര്യം ഒരുക്കുന്നുണ്ട്. രോഗ ലക്ഷണമുള്ളവരെ ആശുപത്രികളിലേക്ക് വിടും. വീടുകളിലും ക്വാറന്റീനില്‍ കഴിയുന്നവരും കര്‍ശന നിരീക്ഷണത്തിലായിരിക്കും.

പുറപ്പെടുന്ന സ്ഥലത്ത് പരിശോധനയ്ക്ക് വിധേയരാകാത്ത പ്രവാസികള്‍ കേരളത്തിലെത്തുമ്പോള്‍ 14 ദിവസം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുള്ള ക്വാറന്റീനില്‍ കഴിയണം. നേരത്തെയുള്ള ഉത്തരവില്‍ ഭാഗിക മാറ്റങ്ങള്‍ വരുത്തിയാണ് നോര്‍ക്ക പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. പുറപ്പെടുന്ന സ്ഥലത്ത് കൊവിഡ് 19 പരിശോധനയ്ക്ക് വിധേയരായ ശേഷം എത്തുന്ന കൊവിഡ് നെഗറ്റീവായവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണം. രോഗലക്ഷണങ്ങളില്ലെങ്കില്‍ ഇവരെ വീടുകളിലേക്കയക്കും. തുടര്‍ന്നുള്ള ഏഴു ദിവസം ഇവര്‍ വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *