“അഭിമന്യുവിനെ കൊന്നത് പരിശീലം ലഭിച്ച ആര്‍.എസ്.എസ് തീവ്രവാദി” ;തോമസ് ഐസക്ക്

ആർ.എസ്.എസിന്റെ ആയുധത്തിനും കൈക്കരുത്തിനും മുന്നിൽ തലകുനിച്ച ചരിത്രം സി.പി.എമ്മിനില്ലെന്ന് മന്ത്രി തോമസ് ഐസക്ക്. സ്കൂൾ വിദ്യാർഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയവർക്കെതിരെ പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്. ആർ.എസ്.എസിനെ വെള്ളപൂശാനുള്ള ഒരു ശ്രമവും മാപ്പർഹിക്കുന്നതല്ല. ആരാധനാലയങ്ങളെ പോലും കൊലക്കളമാക്കുന്ന ആർ.എസ്.എസിന്റെ ക്രിമിനൽ രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. മഹാരാജാസിലെ അഭിനമന്യുവിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐ തീവ്രവാദികളായിരുന്നെങ്കിൽ വള്ളിക്കുന്നിൽ അഭിമന്യുവിനെ കൊന്നത് ആർ.എസ്.എസ് തീവ്രവാദികളാണ്. ഒറ്റകുത്തിന് ആളെ വകവരുത്താൻ കഴിയണമെങ്കിൽ, കൊലപാതകി പരിശീലനം ലഭിച്ച കൊടുംക്രിമിനലാവണം. ജനങ്ങളുടെ ശക്തിക്ക് മുന്നിൽ ഈ ക്രമിനലുകൾക്ക് കീഴടങ്ങേണ്ടി വരുമെന്നും തോമസ് ഐസക്ക് പറഞ്ഞു. ആർ.എസ്.എസ് ശാഖയിൽ നിന്നാണ് കെലായാളികൾക്ക് പരിശീലനം ലഭിക്കുന്നത്. പരിശീലനം സിദ്ധിച്ച കൊലയാളികൾ നടത്തുന്ന കൊലപാതകങ്ങളെ വാക്കുതർക്കത്തിന്റെ പട്ടികയിൽ പെടുത്തി ലഘൂകരിക്കാനാവില്ല. ആർ.എസ്.എസിനെ വെള്ളപൂശാനുള്ള ഒരു ശ്രമവും മാപ്പർഹിക്കുന്നതല്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. കൊലപാതകത്തിൽ നാടാകെ രോഷത്തിലാണ്. പാർട്ടി ബന്ധുക്കൾ മാതൃകാപരമായ സംയമനം പാലിക്കുകയുണ്ടായി. കുറ്റവാളികളെ ഒന്നൊഴിയാതെ അറസ്റ്റ് ചെയ്ത് കടുത്ത ശിക്ഷ നൽകി നീതി നടപ്പിലാവണമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *