അന്തര്‍സംസ്ഥാന നദീസംയോജനം യുദ്ധകാലാടിസ്ഥാനത്തില്‍ വേണം -ഡി.എം.കെ

രാജ്യമെങ്ങും കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജിക്കുന്ന സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന നദീ സംയോജന പദ്ധതി മുന്തിയ പരിഗണന നല്‍കി യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ദ്രാവിഡ മുന്നേറ്റ കഴകം വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍. സുപ്രീംകോടതി ഉത്തരവ് പ്രകാരം നടപടികള്‍ ഉൗര്‍ജിതപ്പെടുത്തണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഇന്ത്യക്കാരില്‍ വലിയൊരു വിഭാഗം കാര്‍ഷികവൃത്തി അടിസ്ഥാനമാക്കിയാണ് ജീവിക്കുന്നത്. കാര്‍ഷിക പദ്ധതികള്‍ വിജയകരമായി നടപ്പാക്കാന്‍ നദീസംയോജന പദ്ധതി അടിയന്തരമായി നടപ്പാക്കണം. തമിഴ്നാട്ടിലേക്കുള്ള ജലമൊഴുക്ക് തടസ്സപ്പെടുത്തുകയും അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ ലംഘിച്ച്‌ ചെറു അണകള്‍ നിര്‍മിക്കാനും അയല്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കുന്നു. നിയമാനുസൃതം ലഭിക്കേണ്ട ജലം അയല്‍സംസ്ഥാനങ്ങള്‍ വിട്ടുനല്‍കാത്തതും കാലവര്‍ഷത്തിെന്‍റ കുറവും കൊടും വരള്‍ച്ചയുംമൂലം തമിഴ്നാട്ടിലെ കര്‍ഷകരുടെ ദൈനംദിന ജീവിതം താളം തെറ്റിയിരിക്കുന്നു.
നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യചെയ്തു. കുഴഞ്ഞുമറിഞ്ഞ അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍പെട്ട് തമിഴ്നാട് ഉത്കണ്ഠജനകമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. നദീസംയോജന പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര ജലവകുപ്പിന് കീഴില്‍ പ്രത്യേക കര്‍മസേനയെ നിയോഗിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *