ബി.ജെ.പിക്കല്ലാതെ ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യൂ- യു.പി തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിനിറങ്ങി കര്‍ഷക സംഘടനകള്‍

ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പടനയിച്ച്‌ കര്‍ഷകര്‍. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യരുതെന്നും മറ്റേതെങ്കിലും സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് രേഖപ്പെടുത്തണമെന്നും കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ യൂനിയന്‍ അഭ്യര്‍ഥിച്ചു.

യു.പിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച ആരംഭിക്കും. കേന്ദ്രസര്‍ക്കാറിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷക സംഘടനകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പോരാട്ടം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടന പ്രതിനിധികളെത്തി ബി.ജെ.പിക്ക് വോട്ട് െചയ്യരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു.
യു.പിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെക്കുറിച്ച്‌ പറയുേമ്ബാള്‍, ബി.കെ.യു ഒരു രാഷ്ട്രീയ സംഘടനയല്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ല, എന്നാല്‍ ബി.ജെ.പിക്കൊഴികെ മറ്റേതെങ്കിലും പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു. ബി.ജെ.പി പിന്തുണക്കുന്ന സ്ഥാനാര്‍ഥികളൊഴികെ ആര്‍ക്കെങ്കിലും ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തണം’ -ബി.കെ.യു പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിരവധി കര്‍ഷക നേതാക്കള്‍ അണിനിരക്കുമെന്നാണ് വിവരം. ബി.ജെ.പിക്കെതിരെയായിരിക്കും പ്രചാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *