പാക് സൈന്യത്തിന്റെ പീരങ്കി ആക്രമണം: 15 അഫ്ഗാന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു, നിരവധിപേര്‍ക്ക് പരിക്ക്

കാബൂള്‍: പാക് സൈന്യത്തിന്റെ പീരങ്കി ആക്രമണത്തില്‍ പതിനഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ അതിര്‍ത്തിയില്‍ അഫ്ഗാന്‍ സൈന്യം ജാഗ്രത കൂടുതല്‍ ശക്തമാക്കി. ചാമന്‍- സ്പിന്‍ ബോള്‍ഡ് അതിര്‍ത്തിയില്‍ പാക് അഫ്ഗാന്‍ സൈനികര്‍ തമ്മിലുളള ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതാണെന്നാണ് റിപ്പോര്‍ട്ട് . നിരവധി പേര്‍ക്ക് പരിക്കേറ്റു. ബലിപ്പെരുന്നാള്‍ ആഘോഷത്തിനായി ഇരുരാജ്യങ്ങളിലേക്കും പ്രവേശിക്കാന്‍ നിരവധിപേര്‍ കാത്തുനില്‍ക്കുമ്ബോഴായിരുന്നു ആക്രമണം. ഇതാണ് മരണസംഖ്യ ഉയര്‍ത്തിയത്. പാക് സൈന്യം അഫ്ഗാനില്‍ റോക്കറ്റാക്രമണം തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

പാക് ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി അഫ്ഗാനിസ്ഥാന്‍ രംഗത്തെത്തിയിട്ടുണ്ട്. അഫ്ഗാന്റെ പ്രദേശങ്ങളില്‍ ആക്രമണം തുടര്‍ന്നാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പാക് അധികൃതര്‍ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നാണ് പാക് അധികൃതര്‍ വ്യക്തമാക്കുന്നത്.

നേരത്തേ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നല്ല അടുപ്പത്തിലായിരുന്നെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ പഴയതുപോലല്ല. താലിബാന്‍ തീവ്രവാദികളെ പാകിസ്ഥാന്‍ പിന്തുണയ്ക്കുവെന്ന് അഫ്ഗാനിസ്ഥാന്‍ വര്‍ഷങ്ങളായി ആരോപിക്കുകയാണ്. എന്നാല്‍ ഇതെല്ലാം നിഷേധിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പോരാടുന്ന തീവ്രവാദികള്‍ക്ക് അഫ്ഗാന്‍ ചെല്ലും ചെലവും കൊടുക്കുകയാണെന്ന് ആക്ഷേപം ഉന്നയിക്കുകയാണ്. ഇരുരാജ്യങ്ങളുടെയും സൈനികര്‍ തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷവും പതിവാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *