റായ്പുർ: ഛത്തീസ്ഗഡിലെ ബിജാപുരിൽ തട്ടിക്കൊണ്ട് പോയ സിആർപിഎഫ് ജവാനെ വിട്ടയക്കാമെന്ന് മാവോയിസ്റ്റുകൾ. ഇക്കാര്യത്തിൽ സർക്കാർ നിയോഗിക്കുന്ന മധ്യസ്ഥരുമായി ചർച്ച നടത്താൻ സന്നദ്ധമാണെന്നും മാവോയിസ്റ്റുകൾ അറിയിച്ചു.
ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണ്. മധ്യസ്ഥരെ സര്‍ക്കാരിന് തീരുമാനിക്കാം. എന്നാൽ സർക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന് നിര്‍ത്തിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ കമാൻഡോ രാകേശ്വക് സിംഗ് മൻഹാസിനെ തട്ടിക്കൊണ്ടുപോയെന്നാണു മാവോയിസ്റ്റുകൾ അവകാശപ്പെടുന്നത്.