ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണകൊറിയ. പ്രാദേശിക സമയം 7.55നാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. ദക്ഷിണ കൊറിയന്‍ സൈന്യമാണ് ഇതു സംബന്ധിച്ച് വിവരം പുറത്തുവിട്ടത്.
ജപ്പാനു സമീപമുള്ള കിഴക്കന്‍ മേഖലയിലെ സമുദ്രത്തിലേക്കാണ് മിസൈല്‍ പരീക്ഷിച്ചത്. അമേരിക്കയുടെ പ്രസിഡൻറായി ഡോണാൾഡ് ട്രംപ് അധികാരമേറ്റതിന് ശേഷം ഇതാദ്യമായാണ് ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തുന്നത്.
മിസൈൽ പരീക്ഷണത്തിലൂടെ തങ്ങളുടെ ആണവ പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഉത്തരകൊറിയ നൽകുന്നത്. ഇരു കൊറിയകളും തമ്മിലുള്ള സംഘർഷം വർധിക്കുന്നതിന് മിസൈൽ പരീക്ഷണം കാരണമാവുമെന്നാണ് റിപ്പോർട്ടുകൾ. ഉത്തരകൊറിയുടെ മിസൈൽ പരീക്ഷണം അമേരിക്കൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു.